SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വൈത്തിരി വ്യാജ ഏറ്റുമുട്ടല്‍ കൊല: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-എസ്.ഡി.പി.ഐ
sdpi
30 സെപ്റ്റംബർ 2020

തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. തങ്ങള്‍ക്കെതിരേ സി പി ജലീല്‍ വെടിവെച്ചതിനെത്തുടര്‍ന്നാണ് തിരിച്ചുവെടിവച്ചതെന്ന പോലിസ് അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലീസ് ഉപയോഗിക്കുന്ന സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. പോലീസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുന്നു. നീതിബോധം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. രാജ്യത്തു നടക്കുന്ന ഭരണകൂട ഭീകരതക്കെതിരേയും നിയമവിരുദ്ധ തടങ്കലിനെതിരേയും സി.പി.എം നടത്തുന്ന സമരങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ സി പി ജലീലിന്റെ കൊലയാളികള്‍ക്കെതിരേയാണ് ആദ്യം നടപടിയെടുക്കേണ്ടത്. അതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഇടതു സര്‍ക്കാരിന്റെ കാലത്ത് ഏഴു പേരെയാണ് മാവോവാദി ബന്ധമാരോപിച്ച് പോലീസ് വെടിവെച്ചു കൊന്നത്. മാവോവാദി ബന്ധമാരോപിച്ച് സി.പി.എം പ്രവര്‍ത്തകരായിരുന്ന അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും ഭീകരനിയമം ചുമത്തി പത്തുമാസം തടവിലിട്ടതും ഈ സര്‍ക്കാരാണ്. അവസാനം പിണറായി പോലീസിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞാണ് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. ഭരണകൂട ഭീകരതയെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍തുടരുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരെന്നും ഇതു തിരുത്താത്ത പക്ഷം കാലം തിരുത്തിക്കുമെന്നതിന്റെ തെളിവാണ് ഫോറന്‍സിക് റിപ്പോര്‍ട്ടെന്നും അജ്മല്‍ ഇസ്മായീല്‍ വ്യക്തമാക്കി.