നോട്ടു നിരോധനം നവംബര്‍ 8- വിചാരണ ദിനം
SDPI
06 നവംബർ 2017
കോഴിക്കോട്: നോട്ടു നിരോധനം ഒരു വര്‍ഷം പിന്നിടുന്ന നവംബര്‍ 8 ന് നോട്ട് നിരോധനം വിചാരണ ദിനമായി ആചരിക്കാനുള്ള ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ല തലങ്ങളില്‍ കേന്ദ്ര ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പിന്നിട്ട ഒരു വര്‍ഷത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി മറുപടി പറയുക എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ധര്‍ണ്ണ നടക്കുക. നോട്ട് നിരോധനത്തിന് കാരണമായി പ്രധാന മന്ത്രി പറഞ്ഞ കാര്യങ്ങളില്‍ ഒന്നു പോലും ശരിയായിരുന്നില്ല എന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവ വികാസങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. കള്ളപ്പണം തിരിച്ചെത്തും., കള്ളനോട്ട് ഇല്ലാതാക്കുമെന്നും ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്നുള്ള അവകാശ വാദങ്ങളില്‍ ഒന്നു പോലും യാഥാര്‍ത്ഥ്യ വല്‍കരിക്കാന്‍ സാധിച്ചിട്ടില്ല. നോട്ടു നിരോധനത്തിന്റെ കെടുതിയില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. മാത്രമല്ല പുതിയ നോട്ടുകളുടെ കള്ള നോട്ടുകള്‍ വ്യാപമാവുകയും സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പെരുകുകയുമാണ് ഉണ്ടായത്. രാജ്യത്തെ ജനങ്ങളോടു കാണിച്ച വഞ്ചനയെ തുറന്ന് കാണിച്ച് കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് കോഴിക്കോട് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, എറണാകുളത്തും, വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍ ആലപ്പുഴയിലും, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും, ജനറല്‍ സെക്രട്ടറിമാരായ എം.കെ മനോജ്കുമാര്‍ പാലക്കാടും, അജ്മല്‍ ഇസ്മായില്‍ കോട്ടയത്തും, സെക്രട്ടറിമാരായ റോയി അറക്കല്‍ പത്തനംതിട്ടയിലും, പി.കെ ഉസ്മാന്‍ കണ്ണൂരും, കെ.കെ റൈഹാനത്ത് ടീച്ചര്‍ തിരുവനന്തപുരത്തും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ യഹ്‌യ തങ്ങള്‍ മലപ്പുറത്തും, കെ.കെ അബ്ദുല്‍ ജബ്ബാര്‍ കാസര്‍ഗോഡും, സംസ്ഥാന സമിതി അംഗങ്ങളായ ഖാജാ ഹുസൈന്‍ വയനാടും, എം.ഫാറൂഖ് തൃശൂരും പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.