ബഹുജന്‍ മുന്നേറ്റ യാത്ര: ജില്ലയില്‍ സമാപിച്ചു
SDPI
16 നവംബർ 2017
തിരുവനന്തപുരം: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ബഹുജന്‍ മുന്നേറ്റ യാത്രയുടെ തെക്കന്‍ മേഖല ജാഥ ജില്ലയില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി നയിക്കുന്ന തെക്കന്‍ മേഖല ജാഥയുടെ രണ്ടാം ദിവസ പരിപാടി പാങ്ങോട് ജങ്ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഭരിച്ചിട്ടുള്ള ഇടതു-വലതു മുന്നണികള്‍ എന്നും ഭൂമാഫിയയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്നും ഭൂരഹിതരോട് ശത്രുക്കളോടെന്ന പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും ജാഥാ ക്യാപ്റ്റന്‍ പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
മാര്‍ത്താണ്ഡം കായല്‍ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി രാജിവെച്ചത് ഏറ്റവും അവസാനത്തെ കാര്യമല്ല. അദ്ദേഹം നിയമസഭാംഗത്വവും രാജിവെച്ചൊഴിയണം. മന്ത്രി എം.എം. മണി ഉള്‍പ്പെടെ ഇപ്പോഴും പിണറായി മന്ത്രിസഭയില്‍ ഭൂമാഫിയായുടെ വക്താക്കളുണ്ട്. സി.പി.ഐയുടെ മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായിരുന്ന സി.എ. കുര്യനുള്‍പ്പെടെയുള്ള ഭൂമി കൈയ്യേറ്റക്കാര്‍ക്കായി എന്നും ഒത്താശ ചെയ്തിട്ടുള്ളവരാണ്. ലേക്ക് പാലസ് റിസോര്‍ട്ടുമായി ഉയര്‍ന്ന ആരോപണങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണ്. നഗ്നമായ നിയമലംഘനമാണ് തോമസ് ചാണ്ടി നടത്തിയിട്ടുള്ളതെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി വൈമനസ്യം കാണിക്കരുത്. തോമസ് ചാണ്ടിയ്ക്കുവേണ്ടി സഹായകരമായ നിലപാടുകള്‍ സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഥാംഗങ്ങളായ അഷ്‌റഫ് മൗലവി മൂവ്വാറ്റുപുഴ, റോയ് അറയ്ക്കല്‍, എം. ഫാറൂഖ്, നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം എന്നിവര്‍ സംസാരിച്ചു. പാങ്ങോട് നിന്നാരംഭിച്ച ജാഥക്ക് വെമ്പായത്ത് സ്വീകരണം നല്‍കി. നഗരൂരില്‍ സമാപിച്ചു.