SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഗെയില്‍ പൈപ്പ്‌ലൈന്‍: വി.എസിന്റേത് വൈകി വന്ന ബോധോദയം : എസ്.ഡി.പി.ഐ
SDPI
01 നവംബർ 2018

കോഴിക്കോട് :  വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ നിന്നും ബാഗ്ലൂരിലേക്ക് ദ്രുവീകൃത പ്രകൃതി വാതകം പൈപ്പ്‌ലൈന്‍ വഴി കൊണ്ടു പോകുന്ന ജനവാസ മേഖലകളില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കയും ഭീതിയും അകറ്റുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന ആവശ്യം ഭരണഘടന പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്ചുതാനന്ദന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് വൈകി വന്ന ബോധോദയമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സാധാരണ ഭൂമിയേറ്റെടുക്കല്‍ നിയമങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കൈവശാധികാരം ഉടമയിലും, ഉപയോഗാധികാരം കമ്പനിയിലും നിക്ഷിപ്തമാകുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗ്യാസ് പൈപ്പ്‌ലൈനുകളില്‍ അപകടങ്ങള്‍ സംഭവിച്ച നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ പൈപ്പ്‌ലൈനിന്റെ സുരക്ഷ ഭൂവുടമയുടെ ചുമതലയിലാവുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായും വി.എസ് പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല തുച്ചമായ നഷ്ട പരിഹാരം മാത്രമാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്നത്.
പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇത്തരം ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എസ്.ഡി.പി.ഐ പ്രചരണത്തിനും പ്രക്ഷോഭത്തിനും നേതൃത്വം കൊടുത്തു മുന്നോട്ട് വരികയുണ്ടായി. ഇരകളും പ്രാദേശികമായി, വിഭാഗീകതകള്‍ക്കതീതമായി രൂപമെടുത്ത ഗെയില്‍ വിരുദ്ധ സമര സമിതികളും മുന്നറിയിപ്പ് ഏറ്റെടുത്ത് രംഗത്ത് വന്നപ്പോള്‍ പാര്‍ട്ടിയെ 'തീവ്രവാദ' മാരോപിച്ച് പിന്തിരിപ്പിക്കാനും സമരത്തിനിറങ്ങിയ ഇരകളെ പോലീസിനെ ഉപയോഗിച്ച് തല്ലിചതക്കാനും കള്ളക്കേസില്‍ പെടുത്താനുമാണ് പിണറായി സര്‍ക്കാര്‍ തയ്യാറായത്.
പ്രശ്‌നത്തിന്റെ ഗൗരവം, മറച്ച് വെക്കാനാവാത്ത വിധം വ്യക്തമായ സ്ഥിക്ക് ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കൊണ്ടു പോകാനുള്ള പദ്ധതി ഉപേഷിച്ച് മറ്റു ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു.